🔥 Burn Fat Fast. Discover How! 💪

രാജ്യത്താകെ പുതിയ പാതകൾക്കായി 31,850 കോടി രൂപ അനുവദിച്ചപ്പോൾ ക | CPIM Kerala

രാജ്യത്താകെ പുതിയ പാതകൾക്കായി 31,850 കോടി രൂപ അനുവദിച്ചപ്പോൾ കേരളത്തിന്‌ അനുവദിച്ചത്‌ 0.31 ശതമാനം മാത്രമാണ്‌. കേരളത്തെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌ ഇത്‌.

ഞാൻ നേരത്തേ സൂചിപ്പിച്ച ശാസ്‌ത്രസാങ്കേതിക വളർച്ചയുടെ ആനുകൂല്യം ഉപയോഗിച്ചാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ സിൽവർ ലൈൻ പ്രോജക്ട്‌ മുന്നോട്ടുവച്ചത്‌. വന്ദേഭാരത്‌ എക്‌സ്‌പ്രസിനേക്കാളും ഒരുപടി കൂടി മുന്നിൽ നിൽക്കുന്നതാണ്‌ സിൽവർ ലൈൻ. അതിവേഗ ട്രെയിൻ അനുവദിച്ചെങ്കിലും അത്‌ ഓടിക്കാനുള്ള അതിവേഗ പാതയില്ലെന്ന യാഥാർഥ്യം ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായിട്ടുണ്ടാകും. ഇത്‌ അറിയുന്നതുകൊണ്ടാണ്‌ പിണറായി വിജയൻ സർക്കാർ സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി വാദിക്കുന്നത്‌. നിലവിലുള്ള പാളങ്ങളിലെ വളവുകളും മറ്റും നേരെയാക്കുന്നതിന്‌ 10 വർഷമെങ്കിലും വേണ്ടിവരുമെന്ന്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. അതിലും കുറച്ചു സമയം മതിയാകും സിൽവർ ലൈൻ യാഥാർഥ്യമാക്കാൻ. ഇതിനായി പുതിയ പാളം തന്നെ നിർമിക്കുന്നതിനാൽ വിഭാവനം ചെയ്യുന്ന വേഗം കൈവരിക്കാൻ കഴിയും. വന്ദേഭാരതിന്റെ പകുതി സമയംകൊണ്ട്‌ സിൽവർ ലൈൻ വണ്ടികൾ ലക്ഷ്യസ്ഥാനത്ത്‌ എത്തും. മാത്രമല്ല, വന്ദേഭാരത്‌ പരിമിതമായ സർവീസുകളാണ്‌ ഉള്ളതെങ്കിൽ സിൽവർ ലൈൻ 20 മിനിറ്റിൽ ഒരു സർവീസുണ്ടാകും. കേരളത്തിലെ ഏതു നഗരത്തിൽനിന്നും രാവിലെ പുറപ്പെട്ട്‌ വൈകിട്ട്‌ മടങ്ങിയെത്താൻ ഈ സർവീസ്‌ ഉപയോഗിക്കുന്നവർക്ക്‌ കഴിയും. മാത്രമല്ല, വന്ദേഭാരതിനേക്കാൾ ടിക്കറ്റ്‌ നിരക്ക്‌ കുറവാണുതാനും. അതായത്‌ സിൽവർ ലൈനിന്‌ ഒരുതരത്തിലും വന്ദേഭാരത്‌ പകരമാകില്ല.

എന്നാൽ, വന്ദേഭാരത്‌ വന്നതോടെ പിണറായി സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതി മരിച്ചെന്ന്‌ ചിലർ ഉദ്‌ഘോഷിക്കുകയാണ്‌. എം വി ഗോവിന്ദന്റെ ദിവാസ്വപ്‌നമായി സിൽവർ ലൈൻ പദ്ധതി അവശേഷിക്കുമെന്നുവരെ ബിജെപി സംസ്ഥാന അധ്യക്ഷൻ തട്ടിവിട്ടു. ഭാവി കേരളം ഉറ്റുനോക്കുന്ന പദ്ധതി തകർന്നുകാണാനുള്ള അമിതാവേശമാണ്‌ ആ വാക്കുകളിൽ നിറഞ്ഞുതുളുമ്പിയത്‌. എന്നാൽ, സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയെ വെല്ലാൻ ബിജെപിക്ക്‌ എന്നല്ല കേന്ദ്ര സർക്കാരിനും കഴിയില്ലെന്ന്‌ തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന ബിജെപി നേതൃത്വത്തിന്‌ ബോധ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനെ കൂടെയിരുത്തി നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ്‌ പറഞ്ഞത്‌ സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമല്ല എന്നാണ്‌. നിലവിലുള്ള ഡിപിആർ പ്രായോഗികമല്ല എന്നുമാത്രമാണ്‌ റെയിൽ മന്ത്രാലയം പറഞ്ഞതെന്നും സമഗ്ര പദ്ധതി സമർപ്പിച്ചാൽ അക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്നും റെയിൽ മന്ത്രി വിശദീകരിക്കുകയുണ്ടായി. ഇന്നല്ലെങ്കിൽ നാളെ ഈ പദ്ധതിക്ക്‌ അംഗീകാരം നൽകാൻ കേന്ദ്രം നിർബന്ധിതമാകും. രാഷ്ട്രീയ തിമിരം ബാധിച്ചവർക്കു മാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന്‌ തോന്നുകയുള്ളൂ. കേരളത്തിലെ യുഡിഎഫും ബിജെപിയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്‌. എന്നാൽ, ഒരുകാര്യം ഉറപ്പിച്ചു പറയാം. ദേശീയപാതയും ഗെയിൽ പദ്ധതിയും യാഥാർഥ്യമാക്കിയ പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതിയും യാഥാർഥ്യമാക്കും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി