2021-10-11 17:34:54
നെടുമുടി വേണുവിന്റെ പ്രായം എത്രയിരുന്നു!
കഴിഞ്ഞ 50 കൊല്ലത്തിന് ഇടയിലായി ഏതാണ്ട് എല്ലാ കാലഘട്ടങ്ങളിലും നാല്പപതുകാരനായും എൺപതുകാരനായും അഭിനയിച്ചു പോന്നിരുന്ന ഒരു മനുഷ്യന്റെ പ്രായത്തിനെ എന്തു പ്രസക്തിയിലാണ് നിർവചിക്കാൻ സാധിക്കുക!
കാലത്തിന്റെ ഒഴുക്കിനെ വെല്ലുവിളിച്ചു അതിന്റെ പ്രവാഹത്തിനെ തരാതരത്തിൽ നാവിഗേറ്റ് ചെയ്ത അനേകം നടികന്മാർ ഉണ്ടായിട്ടുണ്ട്. എന്നാൽ കാലത്തേതന്നെ തൻ്റെ പ്രതിഭാവിലാസത്തിൻ്റെ കൺകെട്ടുകൊണ്ട് സ്തബ്ദനാക്കി നിർത്തിയ അത്യപൂർവം പേരെ ഉണ്ടായിട്ടുള്ളൂ.
നെടുമുടിക്കാരനായ വേണു എന്ന നാടക കലാകാരൻ , താളവാദ്യഘോഷത്തോടെ തിരശ്ശീലയിൽ ഒരു കൊടുംകാറ്റ് പോലെ ആവേശിച്ചു കയറി, മലയാളിയുടെ ആസ്വാദനാമണ്ഡലത്തിൽ കോറിയിട്ട ജീവിതരേഖയുടെ രത്നച്ചുരുക്കം തന്നെ അത്തരമൊരു കൺകെട്ടിൻ്റേതായിരുന്നു.
വേണുവിൻ്റെ കഥാപാത്രങ്ങളുടെ സ്വഭാവത്തിന് തിരക്കഥയുടെ ചട്ടക്കൂടിന് പുറത്ത്, കഥാസന്ദർഭങ്ങളുടെ പ്രസക്തിയുമായി രൂപപ്പെട്ടു വരുമായിരുന്ന ഒരു തരം താളമുണ്ടായിരുന്നു.
ഭരതത്തിലെ ഏട്ടന് , ഗോപിനാഥൻ്റെ അച്ഛൻ്റേതിന് സമാനമായ ഓറ കൊണ്ടുവരാൻ സാധിക്കുന്നിടത്തും, ഒരേ സമയം തൻ്റെ മരണം കാത്ത് ശരശയ്യാവലംബിയായ രാജപ്രമുഖനായും, ഒരു പതിറ്റാണ്ടിനിപ്പുറം മരുമകളുടെ പച്ചയിൽ നാല് പുത്തനൊപ്പിക്കാൻ പൊടി നമ്പറുകളുമായി കറങ്ങുന്ന അലക്കുകാരനായും, താൻ ചെയ്ത അനവധി നന്മ നിറഞ്ഞ മാഷുമ്മാരെയും നെഗേറ്റ് ചെയ്തു കളയുന്ന ഇംഗ്ലീഷ് മീഡിയത്തിലെ സ്കൂൾ മാനേജറായുമെല്ലാം ജീവിതഗന്ധ്യാഹരവും കാരിക്കേച്ചറിസ്കുമായ വേഷങ്ങളിൽ പടർന്നു പന്തലിച്ചു കിടന്നിരുന്ന ആ പ്രതിഭാവിലാസത്തിനെ റേഞ്ച് എന്ന ആംഗലേയ പദത്തിൻ്റെ മലയാള സമാനാർഥപദമെന്ന് കൂടി പറഞ്ഞു പോകാവുന്ന ഒന്നാണ്.
അതിരുകാക്കും മലകളിൽ അലയൊലി തീർത്ത മൃദംഗധ്വനിയായും, ആലിൻ തറകളിൽ വായ്ത്താരിയായും, വെടിമുഴക്കത്തിന്റെ ആരവമായും, തമ്പിന്റെ താളമായും, അവനവൻ കടമ്പകളെ ചാടിക്കടന്നും ഓർമ്മകളിൽ അനശ്വരനായി മാറിയ കലാകാരന് വിട.
Abhay Darwin | Cinema Paradiso Club
838 views14:34