Channel address:
Categories:
Politics ,
Uncategorized
Language: English
Subscribers:
10.91K
Description from channel
Official Channel of the Communist Party of India (Marxist) Kerala State Committee
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
0
4 stars
1
3 stars
0
2 stars
1
1 stars
0
The latest Messages 217
2022-05-15 10:39:34
തൃക്കാക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.
#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_ജലപാത
#ഉറപ്പാണ്_വികസനം
1.0K views07:39
2022-05-13 12:15:40
https://www.facebook.com/256900251106518/posts/4916697521793411/
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയുമായ സ. പി രാജീവ് മാധ്യമങ്ങളോട് സംസാരിക്കുന്നു.
517 views09:15
2022-05-13 11:00:03
തൃക്കാക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.
#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_വികസനം
621 views08:00
2022-05-12 12:13:57
രാജ്യത്തിന്റെ വിവിധ ഭാഗത്തുണ്ടാകുന്ന വർഗീയസംഘർഷങ്ങളിൽ സിപിഐ എം പോളിറ്റ് ബ്യുറോ യോഗം കടുത്ത ആശങ്കയും അമർഷവും പ്രകടിപ്പിച്ചു. രാമനവമി, ഹനുമാൻ ജയന്തി എന്നിവയുടെ പേരിലുള്ള ഘോഷയാത്രകൾ വർഗീയ പ്രകോപനത്തിനും സായുധ ആക്രമണങ്ങൾ നടത്താനുമുള്ള അവസരമാക്കുകയാണ്. മുസ്ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നവർക്കെതിരെ നടപടിയില്ല. വിദ്വേഷപ്രസംഗങ്ങളോടും വർഗീയപ്രകോപനങ്ങളോടും പ്രധാനമന്ത്രി മൗനംപാലിക്കുന്നതും ഇക്കൂട്ടർക്കുള്ള ഔദ്യോഗിക പിന്തുണയ്‌ക്ക് തെളിവാണ്. വർഗീയധ്രുവീകരണം ശക്തിപ്പെടുത്താനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമായാണ് ജഹാംഗിർപുരിയിലും മറ്റും നടക്കുന്ന വിവേചനപരമായ ഒഴിപ്പിക്കലുകൾ. നിയമപരമായ വ്യവസ്ഥകൾ പാലിച്ച് ജീവിതമാർഗം ഒരുക്കിനൽകാതെ ഇവരെ ഇറക്കിവിടരുത്. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ജമ്മു–കശ്‌മീർ മണ്ഡല പുനർനിർണയം അപലപനീയമാണ്. ബിജെപി സർക്കാരുകളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനിയെ അറസ്റ്റുചെയ്യുകയും ജാമ്യം കിട്ടിയശേഷം വീണ്ടും കുടുക്കുകയും ചെയ്‌തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് 4.8 ലക്ഷം പേരാണ് മരിച്ചതെന്ന് കേന്ദ്രം പറയുമ്പോൾ യഥാർഥ മരണം ഇതിന്റെ പത്തിരട്ടിയാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിഗമനം. കോവിഡിന് ഇരയായ എല്ലാവരുടെയും കുടുംബങ്ങൾക്ക് സുപ്രീംകോടതി ഉത്തരവുപ്രകാരമുള്ള നഷ്ടപരിഹാരം നൽകണം.
സ. സീതാറാം യെച്ചൂരി
സിപിഐ എം ജനറൽ സെക്രട്ടറി
909 views09:13
2022-05-12 12:13:55
720 views09:13
2022-05-12 09:48:25
എൽഡിഎഫ് തൃക്കാക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് (മെയ് 12 വ്യാഴാഴ്ച്ച) വൈകുന്നേരം 4.00 മണിക്ക് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_വികസനം
811 views06:48
2022-05-12 09:48:18
803 views06:48
2022-05-12 09:43:25
തൃക്കാക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.
#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_ആരോഗ്യം
#ഉറപ്പാണ്_വികസനം
693 views06:43
2022-05-11 19:48:53
'അരി എത്ര എന്ന് ചോദ്യത്തിന് പയർ അഞ്ഞാഴി' എന്നാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. വിഷയങ്ങളിൽ നിന്ന് എത്ര സമർത്ഥമായാണ് അദ്ദേഹം ഒഴിഞ്ഞുമാറുന്നത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് സ. പി രാജീവിന്റെ മറുപടി.
1.0K views16:48
2022-05-11 18:39:19
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വകുപ്പ് മരവിപ്പിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. സെക്ഷൻ 124 എ പ്രകാരമുള്ള എല്ലാ നടപടികളും മരവിപ്പിച്ച കോടതി ഈ വകുപ്പ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി ആരെയും അറസ്റ്റ് ചെയ്ത് ഉപദ്രവിക്കുന്ന ഭരണകൂട നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഇന്നത്തെ സുപ്രിം കോടതി വിധി. പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. നിയമം മരവിപ്പിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഇത് മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിനേറ്റ കനത്ത പ്രഹരമാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമം അതേ രൂപത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും കാലം നിലനിന്നു എന്നതുതന്നെ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് നാണക്കേടാണ്. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാത്ത ഇത്തരം കരിനിയമങ്ങൾ റദ്ദാക്കണം എന്നത് സിപിഐഎമിന്റെ പ്രഖ്യാപിത നിലപാടാണ്. 124 എ വകുപ്പിന് കീഴിലുള്ള രാജ്യദ്രോഹക്കുറ്റത്തിന് എല്ലാ കാലത്തും സിപിഐ എം എതിരായിരുന്നു. ഈ നിലപാടിനുള്ള അംഗീകാരമാണ് സുപ്രീം കോടതിയുടെ തീരുമാനം. സെക്ഷൻ 124 എ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പാർലമെന്റിന്റെ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ 'ഇന്ത്യൻ ശിക്ഷാ നിയമ ഭേദഗതി ബില്ല്' ഒരു സ്വകാര്യ ബില്ലായി ഞാൻ അവതരിപ്പിച്ചിരുന്നു. സുപ്രീം കോടതി വിധി അംഗീകരിച്ച് നിയമനിർമ്മാണം നടത്തുകയാണെങ്കിൽ ഈ സ്വകാര്യ ബില്ലിന് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാവും. അഭിപ്രായസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമായി സിപിഐഎം നടത്തുന്ന പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് കോടതിയുടെ ഈ ഇടപെടൽ.
സ. എളമരം കരീം എംപി
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം
1.1K views15:39